കോടമഞ്ഞു     കിരീടമായണിഞ്ഞു
പനിനീര്‍ പൂവിന്റെ മനോഹാരിതയോടെ  ‌

ഉറങ്ങുന്ന താഴ്വരയിലെ,  തണുപ്പുള്ള സന്ധ്യ പോലെ,
റോസാ പുഷ്പത്തിന്റെ  മനോഹാരിതയും 

തൊട്ടാവാടിയുടെ  നാണത്തോടയും    എന്‍റെ
ഹൃദയത്തിലേക്ക് നീ വന്നപ്പോഴും,

ഹൃദയതന്ത്രികള്‍ മീട്ടിയ  സപ്തസ്വരരാഗ വീണയില്‍
നിന്റെ  പുഞ്ചിരി  അലിഞ്ഞുചെര്‍ന്നതും,

അറിയാതെ ഞാന്‍ അറിഞ്ഞു 
പാതിരാ കാറ്റിന്‍റെ  കുണുങ്ങി കുണങ്ങിയുള്ള
പല്ലവി കേട്ട്കിടക്കുമ്പോള്‍ , നിശാഗന്ധിയെ പോലെ
നീ എന്‍റെ സ്വപ്നത്തില്‍ വിരിയുന്നതും ഞാന്‍

അറിഞ്ഞു. കണ്പീലികള്‍   നിദ്രയെ മാടിവിളിക്കാന്‍    തുടങ്ങിയിരിക്കുന്നു .


ആസിഫ്‌ വയനാട്‌ .,

Comments