ലൂസിഫര്‍ സിനിമ റിവ്യൂ

              സിനിമ  എന്നത് നമ്മുടെ   സമൂഹത്തിലെ  വിത്യസ്ഥമായ  വിഷയങ്ങളുടെ  സാംസ്കാരിക പ്രതിഫലനമാണ് .ശരിക്കും  പറഞ്ഞാല്‍  ഒരു  പച്ചക്കള്ളം  കഥാ കാരന്‍റെ  മനസ്സില്‍  ഉറഞ്ഞു കൂടുന്ന   കഥാ    തന്തുവിനെ  പൊടിപ്പും  തേങ്ങലും  ഒരുപാട് സാന്ദര്‍ഭികവും  സാഹചര്യങ്ങളും  മുന്‍വിധികളും ഒളിയും മറയും   കളവുകളും കളിയും  കാര്യവും  തുന്നിച്ചേര്‍ത്തു   തേച്ചുമിനുക്കി പ്രേഷക  ഹൃദയത്തില്‍ വിശ്വസനീയമായ രീതിയില്‍   ഭാഗപ്പെടുത്തി  എടുക്കുക   പ്രാദേശികവും ഭൌരാണികവുമായ  ഒരു മിത്തിനെ സ്വപ്നങ്ങളുടെ  രുചിയൂറും മസാലകള്‍ ചേര്‍ത്ത്‌ കുഴച്ചു  പ്രേഷക രുചി  വൈവിധ്യങ്ങള്‍   ചേര്‍ത്തു വിളമ്പുമ്പോള്‍  അത്  ആസ്വാദകരമാവുന്നു. ഒരു സിനിമയിലെ   കഥാപാത്രങ്ങള്‍   ശരിക്കും സംവിധായകന്‍റെ  കയ്യിലെ കളിമണ്ണാണ്  .ശരിക്കും  പറഞ്ഞാല്‍  തന്ത്ര ശാലിയായ   ഒരു  ശില്പി  വെറുമൊരു കരിങ്കല്‍  കഷ്ണത്തെ  എത്ര മനോഹമായിട്ടാണ്  ദൃശ്യ ഭംഗിയേറും ശില്പങ്ങളായി കൊത്തിയെടുക്കുന്നത്.ഒന്ന്  മറ്റൊന്നിനോട്  വിത്യസ്ഥമാവും . ഓരോ  ശില്പിയുടെയും കരവിരുത് ,,അതുപോലെയാണ്  സിനിമയും ,അത്  വിലയിരുത്തുമ്പോള്‍   താരാരാധനകള്‍ക്ക്  അപ്പുറം  വിശദമായ ഒരു അവലോഹനമാണ് എനിക്കിഷ്ടം.കലയെ  സ്നേഹിക്കുന്ന   ഒരു  എളിയ കലാകാരന്‍  എന്ന  നിലയില്‍ എന്റേതു  മാത്രമായ   ചെറിയൊരു   വിലയിരുത്തല്‍  ലുസിഫര്‍  എന്ന സിനിമയെക്കുറിച്ച് ആശയവിനിമയ സംവിധാനങ്ങള്‍ക്കപ്പുറത്ത്  ദൃശ്യ ഭാഷ സിനിമക്ക്  വിനിമയ ശക്തി നെല്കുന്നതായി  കരുതുന്നു .
ലൂസിഫര്‍ ബൈബിളിലെ ഒരു കഥാപാത്രമാണ്,ശരിക്കും പറഞ്ഞാല്‍ തിന്മയുടെ രാജാവ് ,ലോകസൃഷ്ടവിനോട് പോലും മറുചോദ്യം ചോദിക്കുകയും  സ്വര്‍ഗീയ  രാജ്യത്തുനിന്നും പുറത്തക്കപെടുകയും ചെയ്തവന്‍ എന്നാണു ദൈവീക ചരിത്ര ഗ്രന്ധങ്ങളിലൂടെയുള്ള അറിവ്. സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ വിമുഖത കാട്ടിയതിനാല്‍ സ്വന്തം  തിന്മയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ലുസിഫര്‍ എന്ന മാലാഖ.പക്ഷെ പേരിലൂടെ സിനിമയില്‍ പങ്കുവക്കപ്പെടുന്നതും  ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതും തിന്മയുടെ  കാവലാളായ ലൂസിഫറിനെ അല്ല എന്നത്  ശ്രദ്ധേയമാണ്.മനുഷ്യ മനസ്സുകളുടെ നിഗൂഡമായ ഊടുവഴികളിലൂടെയുള്ള  ഒരു യാത്ര മാത്രമാണതില്‍ .   അരുണ്‍ ഗോപിയെന്ന തന്ത്ര ശാലിയായ  ഒരു കഥാകാരനിലൂടെ വേണം  നമ്മള്‍  ലൂസിഫറിലേക്കെത്താന്‍ .ഇന്ത്യന്‍ സിനിമയിലെ അതുല്യ കലാകാരന്‍  ഭരത് ഗോപി സാറിന്‍റെ മകന്‍ രണ്ടായിരത്തില്‍  നാലില്‍  ലാല്‍ ജോസ്  സാറിന്‍റെ രസികന്‍  എന്ന സിനിമയില്‍ കാള ഭാസ്കരന്‍  എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്      രംഗപ്രവേശനം    എന്നാണോര്‍മ്മ,പിന്നീടങ്ങോട്ടു,ഒരു പാട്  എഴുത്തുകള്‍ വിത്യസ്ഥമായ കഥാപാത്രങ്ങള്‍ .ജനാധിപത്യത്തെ  പണാധിപത്യം വെട്ടി വിഴുങ്ങുന്ന കോര്‍പ്രേറ്റു മാഫിയകള്‍  നമ്മുടെ ഇന്ത്യയെ കാര്‍ന്നുതിന്നുന്ന  ഈ സാഹചര്യത്തില്‍  ആനുകാലിക പ്രസക്തമായ ഒരു വിഷയവുമായാണ്  അരുണ്‍ ഗോപി പ്രത്വിരാജ് കൂടുകെട്ട്  അരങ്ങിലെത്തുന്നത് ,കഴിഞ്ഞ  അഞ്ചു  വര്‍ഷമായി നമ്മുടെ രാജ്യത്തെ കോര്‍പ്രേറ്റ് മാഫിയകള്‍ക്ക്‌ അടിയറവു വെക്കുന്ന  ബി ജേപ്പി  എന്ന രാഷ്ട്രീയ  പാര്‍ട്ടിയുടെ  കുതന്ത്രങ്ങളെ ഇടതു വലതു രാഷ്ട്രീയങ്ങളുടെ തുരുത്തിലേക്ക് മാറ്റിക്കെട്ടുന്നതായി വെളിപ്പെടുന്നുണ്ട് ,പക്ഷെ  വളരെയധികം  കൌശലക്കാരനായ ഒരു  കഥാകൃത്തിന്റെ ബുദ്ധിപരമായ നേട്ടവും മികവുമാണ് വിളിച്ചു പറയുന്നത് .കഥാകൃത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം  മുന്‍  സിനിമകളില്‍ പലതിലൂടെയും  നമ്മള്‍ തൊട്ടറിഞ്ഞതാണ്.ഈ സിനിമയില്‍ പ്രതിപാതിക്കുന്ന വിഷയം രാഷ്ട്രീയമാണ് സമര്‍ത്ഥനായ ഒരു കൃഷിക്കാരന്‍  നിലം  അറിഞ്ഞാണല്ലോ വിളവെറിയുക,ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെയാണ് സത്യത്തില്‍ കേരള പശ്ചാത്തലത്തില്‍ തുറന്നു കാട്ടുന്നത് ,അതിനു ഒത്താശ ചെയ്തു കൊടുക്കുന്ന  മധ്യമങ്ങളേയും കഥാകാരന്‍ തന്ത്രപരമായി വിമ്മര്ശിക്കുന്നുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയ ശക്തികളെ അതി ശക്തമായി തുറന്നു കാട്ടുമ്പളും,തിന്മകളെ സുരക്ഷിതമായി മറച്ചു പിടിക്കുന്നു എന്ന വിനിമയ തന്ത്രത്തിലൂടെയും  കഥാകാരന്‍  മികവു തെളിയിക്കുന്നു ,ഇതുപോലെ അഭിനയ കുലപതി സുകുമാരന്‍ സാറിന്റെ മകനാണ്  പ്രത്വിരാജ്  തനിക്ക് ലഭിക്കുന്ന  കഥാപാത്രങ്ങളെ 
വളരെയധികം തന്മയത്ത്വത്തോടെ  അഭിനയിച്ചു  ഫലിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ട് ,അതെ  ലാഘവത്തോടെ  തന്‍റെ  ആദ്യ  സംവിധാനചുവടുവെപ്പും  ഭംഗിയാക്കിയിരിക്കുന്നു എന്ന്  തന്നെ  പറയാം ,ലാലേട്ടനെ കൃത്യമായി  ഉപയോഗപ്പെടുത്തി ,അതുപോലെ  എല്ലാ  കഥാപാത്രങ്ങളെയും  കൃത്യതയോടെ ,എല്ലാവരും തങ്ങളുടെ ഭാഗം  ഭംഗിയാക്കിയിരിക്കുന്നു,നല്ലൊരു ദൃശ്യ ചാരുത നെല്‍കി സാന്ദര്‍ഭികമായ ഡയലോഗ് പ്രസന്റേഷന്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക് എല്ലാം  നന്നായി ,ചില സന്ദര്‍ഭങ്ങളില്‍  ക്യാമറയുടെ  കഥാപാത്രങ്ങളുടെ  പിന്നാലെയുള്ള സൂമിംഗ് ഒരഭംഗിങ്ങിയായി  ഫീല്‍  ചെയ്തു, സ്ത്രീ കഥാപാത്രങ്ങള്‍  എല്ലാവരും  തങ്ങളുടെ  ഭാഗം  മനോഹരമാക്കി ,പിന്നെ  സംവിധായകന്‍റെ  നെഗറ്റിവ്  റോളും ചിലയിടങ്ങളില്‍  അനാവശ്യമായി  തോന്നി  ഓവര്‍  ബൂസ്റ്റിംഗ് പോലെ അവസാന ഭാഗത്തുള്ള ഐറ്റം  ഡാന്‍സും ഒരുപാട്  വലിച്ചു  നീട്ടിയതുപോലെ  തോന്നി ,പ്രേഷകര്‍ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി അണിയിച്ചൊരുക്കി  എന്ന്  തന്നെ പറയാം .സുജിത് വാസുദേവന്‍ എന്ന സിനിമോടോഗ്രാഫര്‍ ചിത്രത്തെ പ്രേഷകനെ ആവേശം കൊള്ളിക്കുന്ന  മാസ് സീനുകളെ  ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തി എന്ന്  തന്നെ  പറയാം ,മോഹന്‍ലാല്‍  മഞ്ചു വാര്യര്‍ കൂട്ടുകെട്ട്  പഴയതിലും  ശക്തമായി വിജയിക്കുന്നതാണ്  സ്ക്രീനില്‍  നാം  കാണുന്നത് ,നല്ല  ചായാഗ്രഹണം ,അതുപോലെ  മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ  മാനറിസങ്ങള്‍  സംവിധായകന്‍ ശരിക്കും  ഉപയോഹപ്പെടുത്തിയതായി  കാണാം , പറഞ്ഞു തുടങ്ങിയ  കഥയില്‍  ചില  രംഗങ്ങളില്‍ കൃത്യമായി എന്തെന്ന് പ്രേഷകനില്‍ എത്തിക്കാന്‍  കഴിഞ്ഞുവെങ്കിലും  ചിലയിടങ്ങളില്‍  അതിനായില്ല  എന്നൊരു തോന്നല്‍ വാക്കി വക്കുന്നുവെങ്കിലും  അവസാനം ക്ലമാക്സില്‍ അതിനുത്തരം ഈ സിനിമയുടെ ബാക്കിയും  പ്രതീക്ഷിക്കാം  എന്ന്  സൂചിപ്പിക്കുന്നുണ്ട്  കഥാ കൃത്ത് ,,

/////////////////
ആസിഫ്  വയനാട്   

   .




Comments