പരിഭവം



"മടങ്ങണം മരണമെന്ന
മൌനത്തിലേക്ക്‌
കോലായില്‍ ഒഴിഞ്ഞു 
കിടപ്പുണ്ട്
പഴകി ദ്രവിച്ചൊരു
മരക്കസേര.
"പാതിമാരിച്ചുടലില്‍
പുകമറയിലടുക്കളയില്‍
നിശ്ചലമിരിക്കുന്നുണ്ട്
മിഴികള്ണങ്ങാത്തൊരാത്മാവ്.
"നടുമുറ്റത്ത്‌ ഉണങ്ങികിടപ്പുണ്ട്
ഒരായിരം കോളാമ്പിപ്പൂക്കള്‍.
"പടിയിറങ്ങിപ്പോയ
സ്നേഹത്തിന്‍റെ
പച്ച മണ്കൂനയില്‍
ചുറ്റി നടക്കുന്നുണ്ട്
കരഞ്ഞു തീരാത്ത
കവിത മൂളുന്നൊരിളം കാറ്റ്.
അയലില്‍ കിടന്നു
തേങ്ങിക്കരയുന്നുണ്ട്
വിയര്‍പ്പു മണംവറ്റാത്ത
ഒരു കള്ളി മുണ്ടിന്‍റെ
നെഞ്ചു പിളര്‍ക്കുന്നൊരു
ആന്തല്‍.
"പിന്നെയുമൊരു വട്ടം
ചോദിക്കാന്‍ മറന്നതാ
പറയാതെ എന്തിനാ
പടിയിറങ്ങിപ്പോയതെന്ന് .
////
ആസിഫ് വയനാട്

Comments