കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും സമര പിന്നാമ്പുറ കളികളും ( ലേഖനം)

ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ മാഫിയാ സംഘങ്ങള്‍ക്ക് പേര് കേട്ട ഇറ്റലിയിലെ ഒരു ദീപ് ആണ് സിസിലിയ ,.രണ്ടായിരത്തി പത്തില്‍ ഈ ദീപില്‍  ആറു മാസത്തോളം ഞാന്‍ താമസിച്ചിരുന്നു .അവിടെ നിന്നും കേട്ട  വാര്‍ത്തകള്‍ വളരെ ഭയം ജനിപ്പിക്കുന്നവ ആയിരുന്നു .ജനങ്ങളുടെ അഭിലാഷങ്ങളും ചിന്തകളും രാഷ്ട്രീയവും ഒക്കെ സിസിലിയില്‍ രൂപപ്പെടുന്നതും നയിക്കുന്നതും മാഫിയാ സംഘങ്ങളാണ്. സമീപകാലത്ത്  കേരളത്തിലും അതേ അവസ്ഥ  സംജാതമായിക്കൊണ്ടിരിക്കുകയാണോ എന്ന്  ഭയപ്പെടെണ്ടി ഇരിക്കുന്നു .കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ഗാട്ഗില്‍ റിപ്പോര്‍ട്ട് എന്നിങ്ങനെയുള്ള  പേരുകളുടെ മറവില്‍ കേരളത്തില്‍ നടമാടുന്ന മത രാഷ്ട്രീയ തോന്യവാസങ്ങളുടെ  പാശ്ചാത്തലം പരിശോധിച്ചാല്‍ .,.ഇറ്റലിയിലെ കൃസ്ത്യന്‍ മിഷിനറിമാരുടെ മൌന അനുവാദത്തോടെ സിസിലിയയില്‍ അടക്കി വാണിരുന്ന മാഫിയ സംഗങ്ങള്‍ കേരളത്തിലും വേരുറപ്പിക്കുന്നു  എന്ന് വേണം കരുതാന്‍.

കേരളത്തിലെ ജനങ്ങളെ ആരാണ് നയിക്കുന്നത് എന്ന ഒരു ചോദ്യം ഇവിടെ പ്രസ്ക്തന്മാണ് അത് സത്യത്തില്‍ ഭരണപക്ഷമോ പ്രതിപക്ഷവുമോ  എന്നതില്‍ അഭിപ്രായ സമത്തം ആണ് ഉത്തമം. കഴിഞ്ഞ ദിവസം  കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും സഹ്യപര്‍വതത്തിന് താഴെ  അരങ്ങേറിയ കൊടിയ അക്രമങ്ങള്‍ തെളിയിക്കുന്നത്  എന്താണ് .,ഏതൊരു  വിഷയവും മതരാഷ്ട്രീയ മേലാളന്മാരുടെ ഒത്താശയോടെ മാത്രമാണ്  കേരളത്തില്‍  രൂപപ്പെടുത്തുന്നത്. , ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളുമല്ല. ഇന്ന് കേരളത്തിലെ ജനങ്ങളെ നയിക്കുന്നത് മാഫിയകളാണ്.ഇതാണ് ശരിക്കും കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് കാണുക
Malayalam Version of Kasturi Rangan Report
http://www.keralacm.gov.in/index.php/news2catleist/2330-malayalam-version-of-kasturi-rangan-report



ദൈവത്തിന്റെ സ്വന്തം നാട് ഇന്നു  ശരിക്കും ഭരിക്കുന്നത് ജന പ്രധിനിധികള്‍ അല്ല മത രാഷ്ട്രീയ മാഫിയ കൂട്ടായ്മകള്‍ ആണ് എന്തൊക്കെ പേരിലാണ് നാട്ടില്‍ കൊള്ളയും കൊള്ളിവപ്പും നടക്കുന്നത് വനം  മണല്‍  റിസോര്‍ട്ട്  ഖനി  റിയല്‍ എസ്റ്റേറ്റ് പെണ്‍വാണിഭം ,അഴിമതി മാത്രമാണ് എല്ലാവരുടെയും മുഖ്യ അജണ്ട   അതിനൊക്കെ ഒത്താശ ചെയ്യാന്‍ പള്ളികളടക്കമുള്ള മതകാര്യസ്ഥാപനങ്ങളും അവര്‍ നടത്തിക്കൊണ്ടു പോകുന്ന നിരവധി വ്യവസായ ശൃംഖലകളും 
പരിസ്ഥിതിസംരക്ഷണവും പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പും ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിനുത്തരം കണ്ടെത്തിയേ മതിയാവൂ. തീര്‍ച്ചയായും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ഒരൊറ്റ മറുപടിയേ ഉള്ളൂ. ജനങ്ങളുടെ നിലനില്‍പ്പാണ് പ്രധാനം. ഭൂമിയില്‍ ജനിച്ച ഓരോ പൗരനും ജീവിക്കാനവകാശമുണ്ട്.സത്യത്തില്‍ ഇതാണ് കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് .,.കസ്തൂരിരംഗന്‍ പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അഥവാ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത്രയൊക്കെ കാര്യങ്ങളേ പറയുന്നുള്ളൂ.

https://ml.wikisource.org/wiki/പ്രമാണം:Gadgil_report.pdf.,,(.കടപ്പാട് പ്രമാണം  വിക്കിപീഡിയ)

ഇത് ജനങ്ങളെ മറ്റൊരു തരത്തില്‍ മത രാഷ്ട്രീയ മാഫിയാത്തലവന്മാര്‍ പ്രചരിപ്പിച്ച്  ജനങ്ങളെ ഭയപ്പെടുത്തുന്നു .ഇതിനു പിന്നില്‍ ഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ ഇത്തരക്കാര്‍ കാണുന്നുള്ളൂ .വ്യവസായം വികസനം എന്നൊക്കെപ്പറഞ്ഞ്  കാടും നാടും കായലും കടലും എല്ലാം നശിപ്പിച്ചു .ഇനി അവശേഷിക്കുന്നത് കുറച്ചു കാടും മലകളും മാത്രം .ഇനി അതിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍ .കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ദോഷമുള്ള യാതൊരു വസ്തുധയും ഇല്ല .    നൂറു കണക്കിന് കരിങ്കല്‍ കോറികള്‍  പശ്ചിമ ഘട്ട  മലനിരകളില്‍ ഉണ്ട് ,.,അതിന്‍റെ എല്ലാം പിന്നില്‍ രാഷ്ട്രീയ മത നേതാക്കളും ,.,അപ്പോള്‍ വെക്തമല്ലേ ഈ ഏഴാം കൂലി അക്രമവും സമരവും ഒച്ചപ്പടുകളും എന്തിനുവേണ്ടിയാണ് എന്ന് .

             ഇനി റിപ്പോര്‍ട്ട് കാണുക 

1. ഖനനം-ക്വാറികള്‍-മണല്‍വാരല്‍ എന്നിവക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി നല്‍കാന്‍ പാടില്ല.

ഇതില്‍ എന്താണ്  തെറ്റ് 

2. സംരക്ഷിതപ്രദേശമായി  നിചപ്പെടുത്തിയ  സ്ഥലങ്ങളില്‍ താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത്.

അത് അനിവാര്യമല്ലേ 

3. 20,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കരുത്.

അതായത് ഭൂമാഫിയകള്‍ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണം 


4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല.


5. ചുവപ്പ് ഗണത്തില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല.

  ഇനി മത രാഷ്ട്രീയ മേലാളന്മാര്‍ പ്രചരിപ്പിക്കുന്നത് ഇതാണ് സാധാരണക്കാരായ ജനങ്ങള്‍ കാണുന്നതും മനസ്സിലാക്കുന്നതും 

1. നിങ്ങളുടെ സ്ഥലം മുഴുവന്‍ സര്‍ക്കാര്‍  ഏറ്റെടുക്കും

2. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കള്‍ നഷ്ടമാവും അവരുടെ ഭാവി നശിക്കും അവര്‍ വഴിയാധാരം ആവും 

3. നിങ്ങള്‍ക്ക് കൃഷിസ്ഥലത്ത്‌ യാതൊരു വിധ കൃഷിയും ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല .നിങ്ങളുടെ മണ്ണ് നിങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കും .


4. നിങ്ങള്‍ക്ക്  അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവില്ല ,എല്ലാം നിങ്ങള്‍ നിശബ്ദ മായി സഹിക്കേണ്ടി വരും .

5. യാതൊരുവിധ  വികസന  പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ല .

1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമം അനുഛേദം 5 അനുസരിച്ചു ദത്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചു താഴെപ്പറയുന്ന മാര്ഗിനിര്ദേ്ശങ്ങള്‍ പുറപ്പെടുവിക്കുന്നു.


എച്ച്‌ എല്‍  ഡബ്ലു ജി   റിപ്പോര്ട്ട് മന്ത്രാലയത്തിന്‍റെ  വെബ്‌സൈറ്റില്‍ ഇട്ട തീയതി – അതായതു 17-04-2013 – ക്കു മുമ്പ്‌ ഇ എ സി/എം ഒ  ഇ   എഫീലോ എസ്‌ ഇ എസി/എസ്‌ ഇ ഐ എകളിലോ ലഭിച്ചതും അവകളില്‍ തീര്പ്പാകാതെ ഇരിക്കുന്നതുമായ കേസുകളില്‍ ഒഴിച്ചു താഴെപ്പറയുന്ന ഇനം പുതിയ പദ്ധതികളോ പ്രവര്ത്തനങ്ങളോ അവയുടെ വികസനമോ ഇഎസ്‌എയില്‍ നിരോധിക്കേണ്ടതാകുന്നു.

ബന്ധപ്പെട്ട ഇ എ  സി/എം   ഒ  ഇ  എഫിലോ   ,  എസ്‌  ഇ  എസി/എസ്‌  ഇ  ഐ എകളിലോ ഉള്ള അത്തരം കേസുകളില്‍ അപേക്ഷ നല്കു‌മ്പോള്‍ പ്രാബല്യത്തിലുള്ള മാര്ഗാരേഖകളും ചട്ടങ്ങളും അനുസരിച്ചു തീരുമാനം എടുക്കേണ്ടതാകുന്നു . അവയൊഴിച്ച്‌ ഇ  എ  സി/  എസ്‌  ഇ  ഐ  എയോ ഈ മാര്ഗടരേഖ ഇറക്കുന്ന തീയതി മുതല്‍ പുതിയതോ തീര്പ്പാകാതെയിരിക്കുന്നതോ ആയ (താഴെപ്പറയുന്ന ഇനം) ഒരു കേസും പരിഗണിക്കേണ്ടതില്ല.

1. ഖനനം, പാറപൊട്ടിക്കല്‍, മണല്‍ വാരല്‍ 

2. താപവൈദ്യുത നിലയം

3. 20,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്‌തീര്ണ്ണമുള്ള കെട്ടിടമോ നിര്‍മ്മാണ പ്രോജക്റ്റോ

4. 50 ഹെക്ടറോ അതിലേറെയോ അഥവാ ഒന്നര ലക്ഷം ചതുരശ്ര മീറ്ററോ അതിലേറെയോ ബില്‍ഡിംഗ്  അപ്‌ ഏരിയ ഉള്ളതോ ആയ ടൗണ്ഷിറപ്പും ഏരിയ ഡെവലപ്‌മെന്റ്‌ പ്രോജക്റ്റും..

5. ചുവപ്പുപട്ടികയിലുള്ള വ്യവസയങ്ങള്‍. (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡി‌ന്‍റെ  ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങളാകും ഇതിനുള്ള കുറഞ്ഞ പട്ടിക. കേന്ദ്ര പട്ടികയില്ലാത്തതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്‍റെ  ചുവപ്പുപട്ടികയിലുള്ളതുമായ ഇനങ്ങള്‍ ആ സംസ്ഥാനത്തിനു ബാധകമായ ചുവപ്പു പട്ടികയില്പ്പെട്ടതായി കണക്കാക്കും. 

ഈ മാര്ഗിനിര്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നതും മറ്റുത്തരവുവരെ പ്രാബല്യത്തില്‍ തുടരുന്നതുമാണ്‌. എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം ഉചിതമായ നിയമ നടപടി എടുക്കും.

ഇത്‌ നിയമാനുസൃത അധികാരിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതാകുന്നു.

(ഒപ്പ്‌)
ഡോ.അമിത്‌ ലോവ്‌
ഡെപ്യൂട്ടി ഡയറക്ടര്‍
പരിസ്ഥിതി- വനം മന്ത്രാലയം
തീയതി- 13-11-2013
എഫ്‌. നമ്പര്‍. 1-4/2012
ആര്ഇി (പിടി)
(എംഒഇഎഫ്‌: പരിസ്ഥിതി വനം മന്ത്രാലയം
ഇഎസി: എക്‌സ്‌പേര്ട്ട് ‌ അപ്രൈസല്‍ കമ്മിറ്റി
എസ്‌ഇഎസി: സ്റ്റേറ്റ്‌ ഇഎസി
എസ്‌ഇഐഎഎ: സ്റ്റേറ്റ്‌ എന്വിറോണ്മെന്റ് ഇംപാക്‌ട്‌ അസസ്‌മെന്റ്‌ അഥോറിറ്റി)
.
ഇതാണ് സത്യത്തില്‍ നടക്കുന്നത് പക്ഷെ ഇടതു പക്ഷം എന്തുകൊണ്ട് ഇതിനെ എതിര്‍ക്കുന്നു അവര്‍ക്ക് ലക്ഷ്യം അടുത്ത ഇലക്ഷന്‍ മാത്രമാണ് അതിനു കൃസ്ത്യന്‍ മിഷിനറി മാര്‍ ഓശാന പാടുന്നു അതോ വലിയ കൊമ്പന്‍ സ്രാവുകളുടെ പാറമടകളും റിസോര്‍ട്ടുകളും സംരക്ഷിക്കാന്‍ വേണ്ടി ...,തെരുവില്‍ ഇറങ്ങുന്ന വിഡ്ഢികളായ ജനം അത് തിരിച്ചറിയുന്നും ഇല്ല .,.,ഇനിയെങ്കിലും ഇതിനു പിന്നിലുള്ള ഗൂഡാലോചന  സ്വയം തിരിച്ചറിയുക .,,


ആസിഫ് വയനാട് 

Comments